Pages

Wednesday, 17 February 2016

അന്യായ അറസ്റ്റുകൾക്കെതിരെ വിധി എഴുതിയ ന്യായാധിപനെ ഇന്ദിര ഗാന്ധി നേരിട്ടതെങ്ങിനെ?

ഇന്ത്യ കണ്ട ന്യായാധിപന്മാരിൽ തുല്യതയില്ലാത്ത ധീരനായിരുന്നു ജസ്റ്റിസ് ഹൻസ് രാജ് ഖന്ന. ഇദ്ദേഹത്തിന്റെ പ്രമുഖമായ രണ്ട് വിധികൾ ഇന്ദിര ഗാന്ധിയുടെ ഏകാധിപത്യ പ്രവണതകളെ ചോദ്യം ചെയ്യുന്നതായിരുന്നു. ഇന്ദിര ഗാന്ധി, തന്റെ ഇഷ്ടാനിഷ്ടങ്ങൾ നടപ്പിലാക്കാനായി  ഭരണഘടനയുടെ അന്തസത്ത ചോരും വിധം ഭരണഘടന ഭേദഗതി ചെയ്തുകൊണ്ടിരുന്നു. 1966 മുതൽ 1977 വരെയുള്ള കാലത്ത് മാത്രം ഇരുപത്തിനാലു  ഭരണഘടന ഭേദഗതികളാണ് പാർലമെന്റ് പാസാക്കിയത്. ഇതിലെ അപകടം മനസിലാക്കിയ സുപ്രീം കോടതി കേശവാനന്ദഭാരതി കേസിൽ   ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അധികാരത്തിനു മേൽ നിയന്ത്രണം കൊണ്ട് വന്നു. ഭരണഘടന  തന്റെ ഇച്ഛകൾക്കനുസരിച്ചു തിരുത്തി എഴുതാമെന്ന ഇന്ദിര ഗാന്ധിയുടെ മോഹത്തിനാണ് ഈ വിധിയോടെ തിരിച്ചടിയേറ്റത്. കേശവാനന്ദഭാരതി കേസിൽ ഗവണ്മെന്റിനെതിരെ വിധി എഴുതിയ ഏഴു ന്യായാധിപന്മാരിൽ പ്രധാനിയായിരുന്നു ജസ്റ്റിസ് ഹൻസ് രാജ് ഖന്ന.

ജസ്റ്റിസ് ഹൻസ് രാജ് ഖന്ന
ഇന്ദിര ഗാന്ധിയെ കൂടതൽ ചൊടിപ്പിച്ചത് ജസ്റ്റിസ് ഹൻസ് രാജ് ഖന്നയുടെ മറ്റൊരു വിധിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത്‌ ആഭ്യന്തരസുരക്ഷാ പരിപാലന നിയമത്തിന്റെ കർക്കശ വകുപ്പുകൾ ചുമത്തി രാഷ്ട്രീയ എതിരാളികളെ അറസ്റ്റ്‌ ചെയ്യുന്നതിനെതിരെ  വിവിധ ഹൈകോടതികളിൽ റിട്ട് ഹരജികൾ ഫയൽ ചെയ്യപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത്‌ ഫയൽ ചെയ്യപ്പെട്ട ഈ ഹരജികളുടെ നിയമസാധുത പരിശോധിക്കാനായി സുപ്രീം കോടതി മുതിർന്ന അഞ്ച്  ന്യായാധിപന്മാർ അടങ്ങുന്ന ഒരു പ്രത്യേക ബെഞ്ച്‌ രൂപികരിച്ചപ്പോൾ ജസ്റ്റിസ് ഹൻസ് രാജ് ഖന്നയും അതിൽ അംഗമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് റിട്ട് ഹരജികൾ ഫയൽ ചെയ്യാൻ പൗരന്‍ അവകാശമില്ലെന്ന കാരണത്താൽ അന്യായ അറസ്റ്റുകൾക്ക് നിയമസാധുത നൽകണമെന്നായിരുന്നു മറ്റു നാല്  ന്യായാധിപന്മാരുടെയും വിധി. നിയമശാസ്ത്രത്ത്തിന്റെ സാങ്കേതികത്വം പറഞ്ഞ് മനുഷ്യാവകാശം ലംഘിക്കാനാവില്ലെന്ന് ജസ്റ്റിസ് ഹൻസ് രാജ് ഖന്ന വിധിഴെയുതി.  

ഭൂരിപക്ഷ അഭിപ്രായത്തിനു മേൽ അപ്രസ്കതമാക്കപെട്ട ഈ വിധിക്ക് ജസ്റ്റിസ് ഹൻസ് രാജ് ഖന്ന നല്കിയ വില വളരെ വലുതായിരുന്നു. തനിക്ക് അർഹപെട്ട ചീഫ് ജസ്റ്റിസ്‌ പദവിയിൽ നിനും അദ്ദേഹം തഴയപെട്ടു. സീനിയോരിറ്റി ആയിരുന്നു അതുവരെയുള്ള കീഴ്വഴക്കം അനുസരിച്ചു ചീഫ് ജസ്റ്റിസ് ആകാനുള്ള യോഗ്യതയെങ്കിലും  ഇന്ദിര ഗാന്ധിയുടെ ഇടപെടൽ ആ കീഴ്വഴക്കം അട്ടിമറിച്ചു.  തന്നെക്കാൾ ജൂനിയറായ ജസ്റ്റിസ്  എം എച്ച് ബെഗ്ഗിനെ ചീഫ് ജസ്റ്റിസായി രാഷ്ട്രപതി ഫക്രുദീൻ അലി അഹമദ് നിയമിച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹം സുപ്രീം കോടതിയിൽ നിന്നും രാജി വെച്ചത് ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായമായി കരുതപെടുന്നു. ജ്യുഡീഷറിയുടെ സ്വാതന്ത്ര്യം തകർക്കുന്ന ഇന്ദിര ഗാന്ധിയുടെ ഈ നടപടിയിൽ പ്രതിഷേധിച്ച് രാജ്യമൊന്നാകെയുള്ള അഭിഭാഷകർ തെരുവിലിറങ്ങി.

ചരൺ സിംഗ് മന്ത്രിസഭയിൽ മൂന്ന് ദിവസം നിയമമന്ത്രിയായി പ്രവർത്തിച്ച അദ്ദേഹം 1982ൽ ഗ്യാനി സയ്ൽ സിങ്ങിനെതിരെ പ്രതിപക്ഷ പാർടികളുടെ സ്ഥാനാര്ത്ഥിയായി രാഷ്ട്രപതി  തിരഞ്ഞെടുപ്പിൽ മത്സരിച്ചുവെങ്കിലും പരാജയപെട്ടു. 2008ൽ  ലോകത്തോട് വിട പറഞ്ഞ ഈ നിയമപ്രതിഭയെ തേടി  പത്മവിഭൂഷൻ ഉൾപടെ നിരവധി അംഗീകാരങ്ങൾ   എത്തിയിട്ടുണ്ട്. 


Tuesday, 16 February 2016

രാഷ്ട്രീയമായി നേരിടുക വിഘടനവാദത്തെ

ഒരുപാട് സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ് ഇന്ത്യാ രാജ്യം. സംസ്ഥാനങ്ങൾക്ക് യൂണിയനിൽ നിന്ന് വിട്ട് പോകാനുള്ള അധികാരമില്ല. കേന്ദ്രത്തിനാവട്ടെ, ഏതെങ്കിലുമൊരു സംസ്ഥാനത്തിന് വിടുതൽ നൽകാനും അധികാരമില്ല. വിഘടനവാദത്തെ നേരിടാൻ ഭരണഘടനക്കകത്ത് റഫറണ്ടം-സംവിധാനം ഉണ്ടായിരുനെങ്കിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ ഇല്ലാതെ നടക്കുന്ന സായുധ കലാപങ്ങളെ ജനാധിപത്യപരമായി നേരിടാൻ ഇന്ത്യക്കാകുമായിരുന്നു. വിഘടനവാദ മേഖലകളിലെ സൈനിക വിന്യാസം ഒഴിവാക്കാനും സഹായകരമാകും. കേന്ദ്രത്തിൽ നിന്നു അവഗണന നേരിടുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തോട് വിലപേശാൻ ഒരു വജ്രായുധവും ലഭിക്കും.
നിക്കോള സ്റ്റർജെൻ 
ആധുനിക ജനാധിപത്യരാജ്യം വിഘടനവാദത്തെ നേരിടേണ്ടത് രാഷ്ട്രീയപരമായാണ്. സൈനിക ഇടപെടൽ പ്രശ്നത്തെ കൂടുതൽ അപകടകരമാക്കാനേ ഉപകരിക്കൂ. സ്കോട്ടിഷ് വിഘടനവാദത്തെ എത്രെ ജനാധിപത്യപരമായാണ് യു .കെ. നേരിട്ടത് എന്ന് നോക്കൂ. വിഘടനവാദ നേതാവ് നിക്കോള സ്റ്റർജെന് ആ രാഷ്ട്രീയം ഉപേക്ഷികാതെ തന്നെ സ്കോട്ട്ലണ്ട് ഫസ്റ്റ് മിനിസ്റ്റെർ ആകാൻ കഴിയും വിധമാണ് അവിടങ്ങളിലെ രാഷ്ട്രീയ സംവിധാനം. ഇന്ത്യയിൽ ആവട്ടേ രാജ്യദ്രോഹവും. അത് എത്രെ തന്നെ സമാധാനപരമായിരുന്നാലും ശരി.


കൊണ്ടമിനിയം എന്നാൽ എന്ത് ?

ഒന്നിലധികം രാഷ്ട്രങ്ങൾ ചേർന്ന് ഒരു ഭൂപ്രദേശം ഭരിക്കുന്ന രാഷ്ട്രീയ സംവിധാനമാണ് കൊണ്ടമിനിയം. അധികാരം പങ്കിടാൻ ധാരണയിലെത്തിയ രാഷ്ട്രങ്ങൾക്ക് കൊണ്ടമിനിയത്തിൽ തുല്യ അവകാശമുണ്ടായിരിക്കും. കൊണ്ടമിനിയത്തിനു മേൽ അധിപത്യം സ്ഥാപിക്കാനുള്ള അംഗരാഷ്ട്രങ്ങളുടെ ശ്രമങ്ങൾ പലപ്പോഴും തർക്കങ്ങൾക്ക് ഹേതുവാകാറുണ്ട്. കൊണ്ടമിനിയത്തിന്റെ അന്ത്യമായിരിക്കും ഈ തർക്കങ്ങളുടെ പരിണിതഫലം. അന്റാർറ്റികയാണ് കൊണ്ടമിനിയത്തിനു നിലവിലുള്ള മികച്ച ഉദാഹരണം. അൻപതിമൂന്ന് രാഷ്ട്രങ്ങൾ ചേർന്നാണ് അന്റാർറ്റിക ഭരിക്കുന്നത്‌. 1876 മുതൽ 1882 വരെ ഈജിപ്റ്റ്‌ യു. കെ യുടെയും ഫ്രാൻസിന്റെയും കൊണ്ടമിനിയമായിരുന്നു. 

നെഹ്‌റു ഷെയ്ഖ് അബ്ദുള്ളയോടൊപ്പം 
ഇന്ത്യയുടെയും പാകിസ്ഥാന്റെയും കൊണ്ടമിനിയമായി കാശ്മീരിനെ മാറ്റണമെന്ന നിര്ദേശം ഷൈഖ് അബ്ദുള്ളയും സി രാജഗോപാലാചാരിയും നെഹ്രുവിനു മുന്നിൽ സമർപിച്ചിരുന്നു. നെഹ്‌റു ആകട്ടെ ഈ നിർദേശത്തിൽ ഏറ കുറെ തൽപരനുമായിരുന്നു. കൊണ്ടമിനിയത്തിന്റെ ഭരണഘടനാ സാധുതയെ കുറിച്ച പഠിക്കാൻ വിദഗ്‌ദ്ധരെ ചുമതലപെടുത്തുകയും ചെയ്തു. നിർദിഷ്ട് കാശ്മീർ കൊണ്ടമിനിയത്തിന്റെ സാധ്യതകളെ കുറിച്ച് അന്നത്തെ പാക്കിസ്ഥാൻ ഭരണാധികാരി അയ്യുബ് ഖാനുമായി ചർച്ച ചെയ്യാൻ ഷൈഖ് അബ്ദുള്ളയെ റാവൽപിണ്ടിയിലേക്ക് അയക്കുകയും ചെയ്തു. നിർദിഷ്ട് കാശ്മീർ കൊണ്ടമിനിയത്തിന് മേൽ ഇന്ത്യ അധിപത്യം സ്ഥാപിക്കുമെന്ന കാരണം പറഞ്ഞ്‌ ഈ നിർദേശം തള്ളികളയാനായിരുന്നു അയ്യുബ് ഖാൻ താൽപര്യം കാണിച്ചത്. ചർച്ച പൂർത്തിയാക്കി ഷൈഖ് അബ്ദുള്ള ഇന്ത്യയിൽ തിരിച്ചെത്തും മുൻപേ നെഹ്രു  മരണമടഞ്ഞു. ഒപ്പം കാശ്മീർ കൊണ്ടമിനിയം എന്ന ആശയവും.


Related Posts Plugin for WordPress, Blogger...

Popular Posts